എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനം:  സിപിഐ ജില്ലാ നേതൃത്വത്തെ തള്ളി കാനം  

43 0

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് സിപിഐക്കാര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാകുമ്പോഴാണ് ജില്ലാ നേതൃത്വത്തെ തള്ളി കാനം രംഗത്ത് വന്നിരിക്കുന്നത്.

എംഎല്‍എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല, അങ്ങോട്ടുപോയി അടിവാങ്ങുകയായിരുന്നു. തനിക്കിങ്ങനയെ പ്രതികരിക്കാന്‍ പറ്റൂവെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെപ്പറ്റി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും ചര്‍ച്ച നടത്തിയശേഷമായിരുന്നു കാനത്തിന്റെ പ്രതികരണം. 'ഞങ്ങള്‍ പോയിട്ടല്ലേ അടിവാങ്ങിച്ചത്. ഞങ്ങള്‍ പ്രതിഷേധിക്കാന്‍ പോയിട്ടാണ് അടി കിട്ടിയത്. അല്ലാതെ എംഎല്‍എയെയും പാര്‍ട്ടി സെക്രട്ടറിയേയും വീടുകയറി അക്രമിച്ചതല്ലല്ലോ? ഒരു സമരമുഖത്ത് പൊലീസ് അതിക്രമമുണ്ടായിട്ടുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ ഉചിതമായിട്ടുള്ള നടപടിയുണ്ടായിട്ടുണ്ടാകും. ഞങ്ങളിപ്പോള്‍ ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല'.- കാനം പറഞ്ഞു.

'പ്രാദേശികമായാണ് പ്രതിഷേധങ്ങള്‍ നടത്തിയത്. അതിനുള്ള അവകാശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. രാഷ്ട്രീയ കക്ഷികളുടെ ജോലി എന്നത് അനീതിയെ എതിര്‍ക്കുക എന്നതാണ്. അനീതി എന്നത് ചിലപ്പോള്‍ പൊലീസിന് എതിരാകും അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരാകും. അത് പാടില്ല എന്നൊന്നും ആരും തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പൊലീസില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പൊലീസ് ചെയ്യുന്ന എല്ലാ തെറ്റുകളേയും സര്‍ക്കാര്‍ ന്യായീകരിക്കാറില്ല. അങ്ങനെയാണെങ്കില്‍ പൊലീസിന്റെ ഉരുട്ടിക്കൊലയ്ക്ക് എന്തിനാണ് കേസെടുത്തത്? എന്തിനാണ് അന്വേഷിച്ചത്? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലൊരു ജുഡീഷ്യല്‍ അന്വേഷണത്തിന് എത്ര ലക്ഷം ആളുകള്‍ വഴിയിലിറങ്ങേണ്ടിവന്നു? ഇപ്പോള്‍ അതൊന്നും വേണ്ടിവന്നില്ലല്ലോ? പക്ഷേ നിങ്ങള്‍ അതൊന്നും കാണില്ല, നിങ്ങള്‍ എല്‍ഡിഎഫിന് എതിരായി എന്തെങ്കിലും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്'.- കാനം പറഞ്ഞു.

ജില്ലാ സെക്രട്ടറിയെയും എംഎല്‍എയും തിരിച്ചറിഞ്ഞില്ലേയെന്ന് പൊലീസിനോട് പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ വിഷയത്തെച്ചൊല്ലി സിപിഎം-സിപിഐ മന്ത്രിമാര്‍ തമ്മില്‍ വാക്പോര് നടന്നുവെന്ന വാര്‍ത്തയും സിപിഐ സംസ്ഥാന സെക്രട്ടറി തള്ളി. 'എല്‍ഡിഎഫ് യോഗത്തിലെ എകെ ബാലന്റെ പരാമര്‍ശം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. വെറുതേ അതിന്‍മേല്‍ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട. അങ്ങനെ പറഞ്ഞിട്ടില്ല, ആ വാര്‍ത്ത തെറ്റാണെന്ന് എകെ ബാലന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിഷേധിച്ച വാര്‍ത്തയെപ്പറ്റി എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പ്രതികരിക്കുന്നുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' കാനം ചോദിച്ചു.

Related Post

കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്  

Posted by - May 11, 2019, 05:33 pm IST 0
കണ്ണുര്‍: കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി…

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കും

Posted by - Oct 19, 2019, 09:59 am IST 0
തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. ഒക്ടോബർ 21 നാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു…

പെരിയ ഇരട്ടക്കൊല: എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും മൊഴിയെടുത്തു; കൊല്ലപ്പെട്ടവരുടെ സുഹൃത്തിന്റെ വീടിനുനേരെ ബോംബേറ്  

Posted by - May 6, 2019, 04:25 pm IST 0
കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫയുടെയും മൊഴിയെടുത്തു. മുന്‍…

ദേശീയപാത വികസനം:മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ  ഉദ്യോഗസ്ഥരെ ശകാരിച് വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

Posted by - Oct 2, 2019, 11:57 am IST 0
ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ രൂക്ഷമായി  വിമര്ശിച്  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിയെ  മുന്നിലിരുത്തിയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് നേരെ കേന്ദ്രമന്ത്രി വിമര്‍ശനമുന്നയിച്ചത്. നക്‌സലൈറ്റായതിന് ശേഷമാണ് താന്‍…

.കൊച്ചി വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Posted by - Dec 15, 2019, 03:40 pm IST 0
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കടത്താനായി കൊണ്ടുവന്ന  66 ലക്ഷം രൂപയുടെ സ്വർണ്ണം  എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.  റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും വന്ന…

Leave a comment