കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്: കൃഷ്ണന് സീരിയല്‍ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം

86 0

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അനീഷിന് ഒളിവില്‍ കഴിയാന്‍ ഈ സംഘം സഹായം നല്‍കുന്നതായാണ് വിവരം. കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്നവരാണ് കൊലയാളികള്‍ എന്ന് പോലീസ് ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. ഈ നിഗമനമാണ് അനീഷിലേക്ക് പോലീസിനെ എത്തിച്ചത്. അനീഷ് മൂന്ന് വര്‍ഷമായി കൃഷ്ണനൊപ്പം കൂടിയിട്ട്. കൃഷ്ണനെ എങ്ങനെ കീഴ്പ്പെടുത്തണമെന്നത് അതുകൊണ്ട് തന്നെ അനീഷിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. 

സീരിയല്‍ നടിയും ബന്ധുക്കളും അറസ്റ്റിലായ കള്ളനോട്ട് കേസുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ രവീന്ദ്രന് കൊല്ലപ്പെട്ട കൃഷ്ണനുമായും അനീഷുമായും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ ലിബീഷിനൊപ്പം എത്തിയ അനീഷ് ആദ്യം ചെയ്തത് വീട്ടിലെ ഫ്യൂസ് ഊരുകയായിരുന്നു. കൃഷ്മനെ വീടിന് വെളിയില്‍ എത്തിക്കാന്‍ കൃഷ്ണന്‍റെ അരുമകളായ ആടിുകളില്‍ ഒന്നിനെ ക്രൂരമായി ആക്രമിച്ചു. ശബ്ദം കേട്ട കൃഷ്ണന്‍ വീടിന് വെളിയിലേക്ക് വന്നു.ഇതോടെ അനീഷ് കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പികൊണ്ട് കൃഷ്ണനെ അടിച്ചുവീഴ്ത്തി. പുറകേ എത്തിയ ഭാര്യ സുശീലയേയും ഇമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ വീഴ്ത്തി.എന്നാല്‍ മകള്‍ ആര്‍ഷ അനീഷിനെ നേരിട്ടത് കമ്പിവടിയുമായിട്ടായിരുന്നു.

മല്‍പ്പിടിത്തതിനിടയില്‍ ആര്‍ഷ അനീഷിന്‍റെ നഖം കടിച്ചെടുത്തു. എന്നാല്‍ ഒടുവില്‍ ആര്‍ഷയേയും അനീഷ് തലയ്ക്ക് അടിച്ചു കൊന്നു. എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കിയതോടെ വീട്ടില്‍ നിന്ന് 3500 രൂപയുമായി അനീഷും ലിബീഷും ഇറങ്ങി. നേരെ കുളക്കടവില്‍ പോയി കുളിച്ചു. പിന്നീട് അടുത്ത ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ ഇരുവരും എത്തിയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അര്‍ജ്ജുനില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ കൈയ്യില്‍ കരുതിയ ചുറ്റികകൊണ്ട് അര്‍ജ്ജുന്‍റെ മരണവും ഉറപ്പാക്കി.

പിന്നീട് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി വീട്ടിലെ മുഴുവന്‍ സ്വര്‍ണവും പണവും എടുത്ത് സ്ഥലം വിട്ടു. കൃഷ്ണന്‍റെ കൊലയോടെ തന്നിലേക്ക് മന്ത്രസിദ്ധി കൈവന്നോയെന്ന് അനീഷിന് ഉറപ്പിക്കണമായിരുന്നു.അതോടെ തെളിവ് നശിപ്പിക്കേണ്ടെന്ന് അനീഷ് തിരുമാനിച്ചു. കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ അനീഷ് തന്‍റെ വീട്ടില്‍ കോഴിക്കുരുതി നടത്തുകയും ചെയ്തു. കൊലപാതകം കഴിഞ്ഞ് ആറ് ദിവസമായിട്ടും പോലീസ് അന്വേഷിച്ച്‌ വരാതിരുന്നതോടെ മന്ത്രവാദം ഫലിച്ചെന്ന് അനീഷ് ഉറപ്പിക്കുകയും ചെയ്തു.
 

Related Post

 കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം മെയ് 29 മുതല്‍ 

Posted by - May 19, 2018, 06:30 am IST 0
തിരുവനന്തപുരം: കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം നേരത്തെ എത്തുമെന്ന് വിവരം. പൊതുവെ ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇക്കുറി മെയ് 29മുതല്‍ തന്നെ കാലവര്‍ഷം ശക്തി…

മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

Posted by - Nov 6, 2018, 08:46 pm IST 0
കൊല്ലം:  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

Posted by - Jan 4, 2019, 10:52 am IST 0
കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ. വൈകിട്ട് 6 മണി വരംയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട്…

കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted by - Nov 19, 2018, 10:24 am IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. 14 ദിവസത്തേക്ക് ബിജെപി സംസ്ഥാന ജനറല്‍…

Leave a comment