ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെപിന്തുണ ഇടത് പക്ഷത്തിന്നഷ്ടമായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് പരാജയംവിലയിരുത്താന്‍ ദില്ലിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി
യോഗം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്കി. അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചര്‍ച്ച ചെയ്ത്തീരുമാനിക്കണമെന്നും കേന്ദ്ര-കമ്മിറ്റി വ്യക്തമാക്കി. പാര്‍ട്ടിക്ക്ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ മറികടന്ന്തിരിച്ചുവരാന്‍ 11 ഇന കര്‍മ്മപരിപാടികള്‍ക്കും സി.പി.എംകേന്ദ്ര കമ്മിറ്റി രൂപം നല്കി.പാര്‍ട്ടിയില്‍ നിന്ന് വഴിമാറിയവോട്ടര്‍മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിയുണ്ടാകും.കേരളത്തില്‍ വിശ്വാസികളെസാഹചര്യം ബോധ്യപ്പെടുത്തികൂടെ നിര്‍ത്തി പാര്‍ട്ടിയുടെഅടിത്തറ ശക്തമാക്കും. സംഘടനാ ദൗര്‍ബല്യം മറികടക്കും.വര്‍ഗ ബഹുജന സംഘടനകളെശാക്തീകരിച്ചു ബഹുജനമുന്നേറ്റങ്ങള്‍. ഇടത് ഐക്യം
ശക്തിപ്പെടുത്തും, ബി.ജെ.പിക്ക് എതിരെ മതേതര കൂട്ടായ്മശക്തമാക്കും.സംഘടനയെ ശക്തിപ്പെടുത്താനുള്ള കൊല്‍ക്കത്ത പ്ലീനതീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന്സി.പി.എം കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനഘടകങ്ങളോട് കേന്ദ്രനേതൃത്വം വിശദീകരണം തേടി.പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിേപ്പാര്‍ട്ട് സമര്‍പ്പിക്കണമെന്നുംസി.പി.എം കേന്ദ്ര കമ്മിറ്റിആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് തോല്‍വിയില്‍സംസ്ഥാന ഘടകത്തിന് എതിരെസി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്‍നല്‍കിയ കത്തും കേന്ദ്ര-കമ്മിറ്റിയുടെ തീരുമാനത്തിന് കാരണമായി. വസ്തുനിഷ്ഠനിഗമനെത്തക്കാള്‍ വ്യക്തിനിഷഠ് തീര്‍പ്പുകളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നതെന്നതടക്കമുള്ള രൂക്ഷവിമര്‍ശനങ്ങളാണ് വി. എസ്കത്തില്‍ ഉന്നയിച്ചത്. സംസ്ഥാനത്തു പാര്‍ട്ടി മൂലധന ശക്തികള്‍ക്ക് കീഴ്പ്പെടുന്നുവെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയുംപ്രവര്‍ത്തനം. തൊഴിലാളികര്‍ഷക പിന്‍ലത്തിലാണു പാര്‍ട്ടി വളര്‍ന്നത്. ഈ അടിസ്ഥാനഘടകത്തില്‍ നിന്നു മാറി ഒരുവിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തിയാണ് പാര്‍ട്ടി മുന്നോട്ടുപോയത്. ഗുരുതരമായ അവസ്ഥയിലാണ് ഇന്നു പാര്‍ട്ടിയെന്നും കൃത്യമായ പുനര്‍വിചിന്തനം വേണമെന്നുംവി. എസ് കത്തില്‍ ചൂണ്ടിക്കാ
ട്ടിയിരുന്നു. വസ്തുനിഷ്ഠമായസ്വയം വിമര്‍ശനവും വിമര്‍ശനവും നടത്തണം.അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണു പ്രധാനം.അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ്. അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് തോല്‍വി തൊടുന്യായത്തില്‍ പരിമിതപ്പെടുത്തരുതെന്നും ശരിമലയില്‍സ്ത്രീകളെ പ്രവേശിപ്പിച്ചത്തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തപെടുന്നുണ്ടെന്നുംവിഎസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Related Post
സിഒടി നസീറിനെ കാണാന്‍ പി ജയരാജന് ആശുപത്രിയിലെത്തി
കോഴിക്കോട്: വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ പി ജയരാജന് സന്ദര്‍ശിച്ചു. വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം…
പാക് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നു: വി മുരളീധരൻ
തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ നിന്ന് വിദേശ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പാകിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറി എന്ന്…
വാവ സുരേഷ് ആശുപത്രി വിട്ടു
തിരുവനന്തപുരം: കിണറ്റിലിറങ്ങി അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷം കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതായും…
മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു
കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്. മുഖ്യമന്ത്രി കണ്ണൂരിലെ…
ഡിജിപിയുടെ ലണ്ടൻ യാത്രക്ക് സർക്കാർ അനുവാദം നൽകി
തിരുവനന്തപുരം: അഴിമതിയില്‍ കുരുങ്ങി സംസ്ഥാന പോലീസ് പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് ഡിജിപി ലോക്നാഥ് ബെഹ്റ ലണ്ടനിലേക്ക് പോകാൻ ഒരുങ്ങുന്നു. യുകെയില്‍ നടക്കുന്ന യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി…
Recent Posts
- മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം
- ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു
- മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു
- കോവിഡ്: രണ്ടാം തരംഗത്തില്‍ നടുങ്ങി രാജ്യം; പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തും
- രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന് ഫിലിപ്പിനും രാഗേഷിനും സാധ്യത