ശബരിമല: വിശ്വാസികളെ തിരികെ കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി  

74 0

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെപിന്തുണ ഇടത് പക്ഷത്തിന്‌നഷ്ടമായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് പരാജയംവിലയിരുത്താന്‍ ദില്ലിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി
യോഗം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചര്‍ച്ച ചെയ്ത്തീരുമാനിക്കണമെന്നും കേന്ദ്ര-കമ്മിറ്റി വ്യക്തമാക്കി. പാര്‍ട്ടിക്ക്‌ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ മറികടന്ന്തിരിച്ചുവരാന്‍ 11 ഇന കര്‍മ്മപരിപാടികള്‍ക്കും സി.പി.എംകേന്ദ്ര കമ്മിറ്റി രൂപം നല്‍കി.പാര്‍ട്ടിയില്‍ നിന്ന് വഴിമാറിയവോട്ടര്‍മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിയുണ്ടാകും.കേരളത്തില്‍ വിശ്വാസികളെസാഹചര്യം ബോധ്യപ്പെടുത്തികൂടെ നിര്‍ത്തി പാര്‍ട്ടിയുടെഅടിത്തറ ശക്തമാക്കും. സംഘടനാ ദൗര്‍ബല്യം മറികടക്കും.വര്‍ഗ ബഹുജന സംഘടനകളെശാക്തീകരിച്ചു ബഹുജനമുന്നേറ്റങ്ങള്‍. ഇടത് ഐക്യം
ശക്തിപ്പെടുത്തും, ബി.ജെ.പിക്ക് എതിരെ മതേതര കൂട്ടായ്മശക്തമാക്കും.സംഘടനയെ ശക്തിപ്പെടുത്താനുള്ള കൊല്‍ക്കത്ത പ്ലീനതീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന്‌സി.പി.എം കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനഘടകങ്ങളോട് കേന്ദ്രനേതൃത്വം വിശദീകരണം തേടി.പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിേപ്പാര്‍ട്ട് സമര്‍പ്പിക്കണമെന്നുംസി.പി.എം കേന്ദ്ര കമ്മിറ്റിആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് തോല്‍വിയില്‍സംസ്ഥാന ഘടകത്തിന് എതിരെസി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്‍നല്‍കിയ കത്തും കേന്ദ്ര-കമ്മിറ്റിയുടെ തീരുമാനത്തിന് കാരണമായി. വസ്തുനിഷ്ഠനിഗമനെത്തക്കാള്‍ വ്യക്തിനിഷഠ് തീര്‍പ്പുകളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നതെന്നതടക്കമുള്ള രൂക്ഷവിമര്‍ശനങ്ങളാണ് വി. എസ്‌കത്തില്‍ ഉന്നയിച്ചത്. സംസ്ഥാനത്തു പാര്‍ട്ടി മൂലധന ശക്തികള്‍ക്ക് കീഴ്‌പ്പെടുന്നുവെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയുംപ്രവര്‍ത്തനം. തൊഴിലാളികര്‍ഷക പിന്‍ലത്തിലാണു പാര്‍ട്ടി വളര്‍ന്നത്. ഈ അടിസ്ഥാനഘടകത്തില്‍ നിന്നു മാറി ഒരുവിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തിയാണ് പാര്‍ട്ടി മുന്നോട്ടുപോയത്. ഗുരുതരമായ അവസ്ഥയിലാണ് ഇന്നു പാര്‍ട്ടിയെന്നും കൃത്യമായ പുനര്‍വിചിന്തനം വേണമെന്നുംവി. എസ് കത്തില്‍ ചൂണ്ടിക്കാ
ട്ടിയിരുന്നു. വസ്തുനിഷ്ഠമായസ്വയം വിമര്‍ശനവും വിമര്‍ശനവും നടത്തണം.അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണു പ്രധാനം.അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ്. അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് തോല്‍വി തൊടുന്യായത്തില്‍ പരിമിതപ്പെടുത്തരുതെന്നും ശരിമലയില്‍സ്ത്രീകളെ പ്രവേശിപ്പിച്ചത്തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തപെടുന്നുണ്ടെന്നുംവിഎസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Post

സിപിഐ സമരത്തിനു നേരെ പൊലീസ് ലാത്തിചാര്‍ജ്; എംഎല്‍എയുടെ കയ്യൊടിഞ്ഞു  

Posted by - Jul 23, 2019, 10:28 pm IST 0
കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള…

കേരളത്തില്‍ ഭരണത്തിന് ബിജെപിക്ക് 35 സീറ്റ് മതിയെന്ന് സുരേന്ദ്രന്‍  

Posted by - Mar 12, 2021, 08:59 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഭരണമുണ്ടാക്കാന്‍ 35 സീറ്റുമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ്…

നടന്‍ മധുവിനെ പ്രസ്‌ക്ലബ് ആദരിച്ചു 

Posted by - Sep 24, 2019, 03:01 pm IST 0
തിരുവനന്തപുരം: നടന്‍ മധുവിന്റെ 86ാം ജന്മദിനാഘോഷവും ആദരിക്കല്‍ ചടങ്ങും ഇന്നലെ പ്രസ്‌ക്ലബ്ബിൽ   'മധു മധുരം തിരുമധുരം' എന്ന പേരില്‍ നടന്നു . പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന…

നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും  

Posted by - Jan 24, 2020, 09:34 am IST 0
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലർച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കൽകോളേജ്…

കുഞ്ഞുണ്ണി മാഷ്  സ്മാരകം നാടിനു സമർപ്പിച്ചു 

Posted by - Sep 24, 2019, 10:31 am IST 0
തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യ ബോധം  കൊണ്ട്   മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം നാടിന്  സമർപ്പിച്ച്…

Leave a comment