പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

196 0

കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ അറിയാതെയോ മനപ്പൂർവ്വം ഒക്കെ ചെയ്യുന്ന നിരവധി കാര്യങ്ങൾ സമൂഹത്തിനെതിരായ ചെറിയ കാര്യങ്ങളാണെങ്കിലും പിഴയടയ്ക്കണം. നിലവിലെ കുറ്റകൃത്യങ്ങളുടെ സംഖ്യകളും കൂട്ടി. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ കൂടുതൽ പെറ്റി കേസുകൾ വരാൻ പോകുന്നു. പെറ്റി കേസുകളുടെ പെരുമഴക്കാലം ആയിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ സർക്കാരിന് വരുമാനം ഉണ്ടാക്കി നൽകണോ, അതോ നന്നായി ജീവിക്കണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപ വരെയാണ് പിഴ ഈടാക്കുക. ഇതിൽ
1000 രൂപ വരെ പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും. പോലീസിന്റെ ചുമതലയും അധികാരമോ ഏറ്റെടുത്താൽ  500 രൂപ പിഴ ഒടുക്കണം. കൂടാതെ 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയും ചെയ്താൽ 5000 രൂപ പിഴ. മോട്ടോർ വാഹനം സൂര്യോദയത്തിനും അസ്തമ അരമണിക്കൂർ മുമ്പും ശേഷവും മതിയായ വെളിച്ചം ഇല്ലാതെ  കൊണ്ടുപോയാൽ 500 രൂപ ആയിരിക്കും പിഴ. മറ്റൊരു പ്രധാന കാര്യം സോഷ്യൽ മീഡിയ ശല്യക്കാർക്കും ഇനി പിഴ കിട്ടും.  മൊബൈൽ ഫോൺ ഉപയോഗിച്ചും ഇൻറർനെറ്റ് ഉപയോഗിച്ചും ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപയായിരിക്കും പിഴ ഈടാക്കുക. അതിനാൽ സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക്ക. പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ് ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സർവീസുകൾക്ക് വ്യാജ സന്ദേശം നൽകുക ചെയ്താലും 5000 രൂപ ആയിരിക്കും പിഴയടക്കേണ്ടി വരിക. കൂടാതെ ഇത്തരം ആവശ്യ സർവീസുകളെയും വഴിതെറ്റിച്ചാലും 5000 രൂപയും പിഴ അടയ്ക്കണം. വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ നിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ പിഴയടക്കേണ്ടി വരും. വളർത്തുമൃഗങ്ങൾ മൂലം മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കിയാൽ 500 രൂപ പിഴ അടക്കണം. അതിനാൽ പട്ടിയും പൂച്ചയും ഒക്കെ ഉള്ളവർ സൂക്ഷിക്കുക. വീടുകളിലും മറ്റുള്ളവരുടെ പറമ്പിലും വരെ നിങ്ങളുടെ പട്ടിയും പൂച്ചയും പോയാലും ഈ പിഴ ഈടാക്കം. മറ്റുള്ളവർ മാനനഷ്ടം ഉണ്ടാക്കുന്നതോ, പോസ്റ്റുകൾ പതിച്ചാൽ 1000 രൂപയും പിഴ നൽകണം.

Related Post

പൗരത്വ ഭേദഗതി നിയമം ആരുടേയും അവകാശങ്ങള്‍ അപഹരിക്കുന്നില്ല:  രാജീവ് ചന്ദ്രശേഖര്‍ എംപി  

Posted by - Dec 21, 2019, 10:33 am IST 0
ന്യൂദല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാര്‍ത്തകളെയും  തള്ളി ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ്…

ഗാന്ധിവധം ഹർജി തള്ളി 

Posted by - Mar 29, 2018, 09:23 am IST 0
ഗാന്ധിവധം ഹർജി തള്ളി  മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.…

നെഹ്റു കുടുംബത്തിന് ലഭിച്ചിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം

Posted by - Nov 8, 2019, 05:54 pm IST 0
ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് ലഭിച്ചിരുന്ന  സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി,…

പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു

Posted by - Dec 16, 2018, 03:32 pm IST 0
ബാഗല്‍കോട്ട്: കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുദോലി താലൂക്കിലെ കുലാലി ഗ്രാമത്തിലാണ് സംഭവം. ബിജെപി…

രാഷ്ട്രീയ ചർച്ചയല്ല  ഇപ്പോൾ വേണ്ടത്, ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക്കയാണ് വേണ്ടത് : മമത ബാനർജി 

Posted by - Feb 29, 2020, 10:23 am IST 0
ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട്  യോജിപ്പില്ലെന്ന് മമത ബാനര്‍ജി…

Leave a comment