പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

195 0

കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ അറിയാതെയോ മനപ്പൂർവ്വം ഒക്കെ ചെയ്യുന്ന നിരവധി കാര്യങ്ങൾ സമൂഹത്തിനെതിരായ ചെറിയ കാര്യങ്ങളാണെങ്കിലും പിഴയടയ്ക്കണം. നിലവിലെ കുറ്റകൃത്യങ്ങളുടെ സംഖ്യകളും കൂട്ടി. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ കൂടുതൽ പെറ്റി കേസുകൾ വരാൻ പോകുന്നു. പെറ്റി കേസുകളുടെ പെരുമഴക്കാലം ആയിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ സർക്കാരിന് വരുമാനം ഉണ്ടാക്കി നൽകണോ, അതോ നന്നായി ജീവിക്കണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപ വരെയാണ് പിഴ ഈടാക്കുക. ഇതിൽ
1000 രൂപ വരെ പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും. പോലീസിന്റെ ചുമതലയും അധികാരമോ ഏറ്റെടുത്താൽ  500 രൂപ പിഴ ഒടുക്കണം. കൂടാതെ 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയും ചെയ്താൽ 5000 രൂപ പിഴ. മോട്ടോർ വാഹനം സൂര്യോദയത്തിനും അസ്തമ അരമണിക്കൂർ മുമ്പും ശേഷവും മതിയായ വെളിച്ചം ഇല്ലാതെ  കൊണ്ടുപോയാൽ 500 രൂപ ആയിരിക്കും പിഴ. മറ്റൊരു പ്രധാന കാര്യം സോഷ്യൽ മീഡിയ ശല്യക്കാർക്കും ഇനി പിഴ കിട്ടും.  മൊബൈൽ ഫോൺ ഉപയോഗിച്ചും ഇൻറർനെറ്റ് ഉപയോഗിച്ചും ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപയായിരിക്കും പിഴ ഈടാക്കുക. അതിനാൽ സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക്ക. പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ് ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സർവീസുകൾക്ക് വ്യാജ സന്ദേശം നൽകുക ചെയ്താലും 5000 രൂപ ആയിരിക്കും പിഴയടക്കേണ്ടി വരിക. കൂടാതെ ഇത്തരം ആവശ്യ സർവീസുകളെയും വഴിതെറ്റിച്ചാലും 5000 രൂപയും പിഴ അടയ്ക്കണം. വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ നിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ പിഴയടക്കേണ്ടി വരും. വളർത്തുമൃഗങ്ങൾ മൂലം മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കിയാൽ 500 രൂപ പിഴ അടക്കണം. അതിനാൽ പട്ടിയും പൂച്ചയും ഒക്കെ ഉള്ളവർ സൂക്ഷിക്കുക. വീടുകളിലും മറ്റുള്ളവരുടെ പറമ്പിലും വരെ നിങ്ങളുടെ പട്ടിയും പൂച്ചയും പോയാലും ഈ പിഴ ഈടാക്കം. മറ്റുള്ളവർ മാനനഷ്ടം ഉണ്ടാക്കുന്നതോ, പോസ്റ്റുകൾ പതിച്ചാൽ 1000 രൂപയും പിഴ നൽകണം.

Related Post

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍  മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

Posted by - Nov 15, 2019, 04:30 pm IST 0
ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍  മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക ഇടപാടില്‍ ചിദംബരത്തിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. …

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല' : ശിവസേന

Posted by - Nov 2, 2019, 04:23 pm IST 0
മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ  വിമർശനവുമായി ശിവസേന. മുഗളർ ചെയ്തത് പോലെയാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറയുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.…

കസാഖ്സ്താനില്‍ വിമാനം തകര്‍ന്നുവീണു; 14 പേര്‍മരിച്ചു

Posted by - Dec 27, 2019, 04:29 pm IST 0
ബെക്ക് എയര്‍ വിമാനം കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു.  വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാറ്റിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക്…

ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം

Posted by - Nov 21, 2018, 07:37 pm IST 0
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.സാമൂഹ്യ, സാംസ്‌കാരിക,…

Leave a comment