കുടുംബശ്രീ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവം: കൊലപാതകത്തില്‍ കുടുംബശ്രീക്കാര്‍ക്കും പങ്ക്? 

203 0

തൃശൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ കുണ്ടുകടവില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ കുടുംബശ്രീക്കാര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്‌. ബിരാജുമായി ഗൂഢാലോചന നടത്തിയാണ് കുടുംബശ്രീക്കാര്‍ പ്രവര്‍ത്തിച്ചത്. ജീതു സ്ഥലത്ത് എത്തുന്നുവെന്ന് ബിരാജിനെ അറിയിച്ചതും കുടുംബശ്രീ പ്രവര്‍ത്തകര്‍. ബിരാജിന് മുന്‍ ഭാര്യയെ അപമാനിക്കാന്‍ അവസരമൊരുക്കാനായിരുന്നു ഇത്തരത്തില്‍ കുടുംബശ്രീക്കാര്‍ ഒത്താശ ചെയ്തത്. ഇതും ക്രിമിനല്‍ കുറ്റമാണ്. സിപിഎം വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് കൊലപാതകത്തെ കുറിച്ച്‌ അറിയില്ലായിരുന്നു. ബിരാജിന്റെ ക്രൂര കൃത്യം തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ലെന്ന് ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍ പറഞ്ഞു. 

ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്റെ പരാതിയിലാണ് ബിരാജിന്റെ പേരില്‍ പുതുക്കാട് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. സംഭവത്തിനു ശേഷം ബിരാജ് മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ സിപിഎമ്മുകാരനാണ്. അങ്ങനെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് ജീതുവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍ അന്വേഷണം സിപിഎം വാര്‍ഡ് മെമ്പറിലേക്ക് എത്താതിരിക്കാനാണ് പൊലീസിന്റെ ശ്രമം. സംഭവത്തില്‍ ബിരാജ് മാത്രമേ പ്രതിയാകാന്‍ സാധ്യതയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചേക്കും. 

സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച ബിരാജിന്റെ കുറിപ്പില്‍ ജീതു ചതിച്ചെന്നും ജീവിക്കാന്‍ അര്‍ഹതയില്ലെന്നും എഴുതിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കുടുംബശ്രീയിലെ ചിലരും ബിരാജും ചേര്‍ന്നായിരുന്നു ജീതുവിനേയും അച്ഛനേയും അവിടേക്ക് എത്തിച്ചതെന്നും പരാതിയുണ്ട്. ഒരു മാസം മുമ്പ് ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പിരിയാമെന്ന തീരുമാനമെടുത്തിരുന്നു. സിപിഎം അനുഭാവിയായ ബിരാജിന് കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ് ഞായറാഴ്ച കുണ്ടുകടവിലേക്ക് വിളിച്ചുവരുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്പ എടുത്തിരുന്നു. 

ഈ വായ്പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായിരുന്നു വിളിച്ചുവരുത്തിയത്. ഇതാണ് കൊലപാതകത്തിന് അവസരം ഒരുക്കിയത്. എന്നാല്‍ ജീതുവിന്റെ കൊലയ്ക്ക് കാരണമായി മാറിയ കുടുംബശ്രീക്കാരെ നാട്ടുകാരായി മാറ്റാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ചാണ് ബിരാജ് എത്തിയതെന്നു പൊലീസ് പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു. ജീതു എത്തിയതോടെ കുറച്ചുനേരം അവരോടു സുഖവിവരങ്ങള്‍ തിരക്കി കൂടെ നടന്നു. ജീതു ചെങ്ങാലൂരിലെ വസതിയില്‍ എത്തുമെന്നുറപ്പിച്ച ശേഷമാണ് ബിരാജ് എത്തിയത്. കുടുംബശ്രീ യോഗം ചേര്‍ന്ന വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റോഡിന് സമീപം ഒളിച്ചിരുന്ന ബിരാജ്, ജീതുവിന്റെ അടുത്തേക്കെത്തി. 

അല്‍പ്പനേരം സംസാരിച്ചശേഷം ജീതിവിന്റെ തലയിലേക്കു പെട്രോള്‍ ഒഴിക്കുകയായിരുന്നു. അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടര്‍ന്നു ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ജീതു ചൊവ്വാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. സംഭവശേഷം ഒളിവില്‍പ്പോയ ബിരാജിനെ മഹാരാഷ്ട്രയില്‍ നിന്നാണു പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.  ബിരാജും ജീതുവും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. 

വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊലയ്ക്ക് ശേഷം ബിരാജു മുംബൈയിലെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. അവിടെ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് മുംബൈ ബാന്ദ്ര ഈസ്റ്റ് കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതിയില്‍നിന്ന് നാട്ടിലെത്തിക്കുന്നതിന് സമയം അനുവദിച്ചുകൊണ്ടുള്ള വാറന്റ് വാങ്ങിയശേഷം വ്യാഴാഴ്ച രാത്രി പ്രതിയെയും കൊണ്ട് അന്വേഷണ സംഘം നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച സംഘം നാട്ടിലെത്തും. ഇയാളുടെ നാട്ടിലെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് മുംബൈയിലേക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് സൂചന കിട്ടിയത്.

Related Post

കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്: കൃഷ്ണന് സീരിയല്‍ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം

Posted by - Aug 7, 2018, 12:36 pm IST 0
ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് കരുതുന്ന…

അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ

Posted by - Oct 14, 2018, 06:45 am IST 0
കൊച്ചി:ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും…

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST 0
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍,…

ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

Posted by - Oct 25, 2018, 10:22 pm IST 0
ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം…

ആറ്റില്‍ നിന്നും മനുഷ്യ ശരീരഭാഗം കണ്ടെത്തി 

Posted by - Jul 12, 2018, 06:32 am IST 0
അടിമാലി: കുഞ്ചിത്തണ്ണിക്ക്‌ സമീപം മുതിരപ്പുഴയാറ്റില്‍ സ്‌ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക്‌ താഴോട്ടുള്ള ഒരു കാലിന്റെ ഭാഗം പൂര്‍ണമായാണ്‌ പുഴയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതായി കണ്ടെത്തി.  പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍…

Leave a comment