വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ മർദിച്ച കുറ്റത്തിനല്ല ക്രിസ്പിനെ അറസ്റ്റ് ചെയ്തത് അന്യായമായി തടങ്കിൽ പാർപ്പിക്കുക കോടതിയിൽ സമർപ്പിച്ച രേഖകളിൽ മായം ചേർക്കുക എന്നീ കുറ്റങ്ങൾക്കാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്.
മെഡിക്കൽ ബോർഡ് നിഗമനത്തിൽ ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനം മൂലമാണെന്നും അടിവയറ്റിലേറ്റ ഇടിയോ ചവിട്ടോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഉപകരണം കൊണ്ടുള്ള പ്രഹരമോ ആണ് ശ്രീജിത്ത് മരിക്കാൻ ഇടയാക്കിയത് എന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുള്ളതായി രേഖപ്പെടുത്തിയിരുന്നു. ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാർ ഉൾപ്പെടെ സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നി മൂന്ന് പോലീസുകാർ അറസ്റ്റിലായിരുന്നു.
