വെടിവയ്പില്‍ നടുങ്ങി അമേരിക്ക; 24 മണിക്കൂറിനിടെ രണ്ടിടത്ത് ആക്രമണം  

75 0

വാഷിങ്ടണ്‍: അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ട്‌വെടിവയ്പ്. ടെക്‌സാസിലും ഒഹായോവിലുമാണ് വെടിവയ്പനടന്നത്. യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാല്‍ കണ്മുന്നില്‍പ്പെട്ടവര്‍ക്കെല്ലാം നേരേ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ കൊല്ലെപ്പട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ട് സ്‌റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലായിരുന്നു. വെടിവെപ്പില്‍ നിരവധിപേര്‍കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ടെക്‌സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഓറിഗനിലെ ഒഹായോവില്‍ വെടിവയ്പുണ്ടായത്.പ്രാദേശിക സമയം പുലര്‍ച്ചെഒന്നിനു നടന്ന വെടിവയ്പില്‍9 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.16 പേര്‍ക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന്ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍പറയുന്നു. ഓറിഗനിലേക്കുള്ളയാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍സ്ഥിതിഗതികള്‍ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.

സംഭവം നടക്കുമ്പോള്‍ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും ഡേടന്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത്‌സ്ട്രീറ്റിലെ നെഡ് പെപ്പേഴ്‌സ്ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാല്‍ ഇവിടത്തെജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാര്‍ ഔദ്യോഗികഫെയ്‌സ്ബുക് അക്കൗണ്ടില്‍കുറിച്ചു.

Related Post

RIL ജിയോയിൽ ഒരു വലിയ ഓഹരി വാങ്ങാൻ തയ്യാറായി ഫേസ്ബുക്ക്

Posted by - Mar 27, 2020, 04:07 pm IST 0
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഇൻസ്റ്റാഗ്രാമും വാട്‌സ്ആപ്പും സ്വന്തമായുള്ള ഫെയ്‌സ്ബുക്ക് 37 കോടിയിലധികം വരിക്കാരുള്ള ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനിൽ രാജാവായ റിലയൻസ് ജിയോയിൽ കോടിക്കണക്കിന് ഡോളർ…

ആശുപത്രിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 27, 2018, 08:13 am IST 0
വാഷിംഗ്ടണ്‍: ടെക്‌സസിലെ കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്. ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ്…

ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Posted by - May 8, 2018, 06:02 pm IST 0
സിറിയ: സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ്‌ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാന്‍ കാരണം. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോസ്‌കോയിലെ പ്രതിരോധ…

ബിന്‍ ലാദനെ കണ്ടെത്താൻ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ക്ക് ജയിൽ മാറ്റം

Posted by - Apr 29, 2018, 09:55 am IST 0
ഇസ്‌ലാമാബാദ്: അല്‍ക്വയ്ദ ഭീകരൻ ഉസാമ ബിന്‍ ലാദനെ കണ്ടെത്താൻ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിക്ക് ജയിൽ മാറ്റം. അഫ്രീദിയെ പെഷാവറിലെ ജയിലിൽ നിന്ന് അജ്ഞാത…

സിറിയക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം. ദമാസ്കസിനു സമീപം ദൂമയില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തിനുളള പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  വിശദീകരിച്ചു.

Posted by - Apr 14, 2018, 08:32 am IST 0
വാഷിങ്ടണ്‍: സിറിയക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം. ദമാസ്കസിനു സമീപം ദൂമയില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തിനുളള പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  വിശദീകരിച്ചു. ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് നടത്തുന്ന പ്രത്യാക്രമണം പുരോഗമിക്കുകയാണെന്നും ട്രംപ്…

Leave a comment