അമ്മയും മകളും തീകൊളുത്തി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍  

150 0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളും അറസ്റ്റില്‍.
മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. കഴിഞ്ഞദിവസം മഞ്ചവിളാകം ഓമൈലയിക്കട, വൈഷ്ണവിഭവനില്‍ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ദേഹത്തു തീകൊളുത്തി ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ (50), ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ സഹോദരി ശാന്ത (63), ശാന്തയുടെ ഭര്‍ത്താവ് കാശി (67) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭവനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനേത്തുടര്‍ന്ന് കിടപ്പാടം ജപ്തി ചെയ്യാന്‍ കനറാ ബാങ്ക് നടപടി ആരംഭിച്ചതാണ് ഇരുവരുടേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യ നിഗമനം. ബാങ്ക് നടപടിക്കെതിരേ വന്‍പ്രതിഷേധമുയരുകയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ രംഗത്തുവരുകയും ചെയ്തു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് കേസിന്റെ ഗതിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയുള്ള കുറിപ്പ് കണ്ടെത്തിയത്.

വിദേശത്തായിരുന്ന തനിക്കു ജോലി നഷ്ടപ്പെട്ടതിനാല്‍ വായ്പാതിരിച്ചടവ് മുടങ്ങിയെന്നും ഇന്നലെ പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നുമായിരുന്നു ചന്ദ്രന്റെ മൊഴി. എന്നാല്‍, വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നെന്നു ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വീട്ടില്‍ മന്ത്രവാദമുള്‍പ്പെടെ നടത്തിയിരുന്നു.

മന്ത്രവാദി പറയുന്നതനുസരിച്ചാണു ചന്ദ്രനും വീട്ടുകാരും പ്രവര്‍ത്തിക്കുന്നത്. പണം ചെലവാക്കുന്നതു സംബന്ധിച്ച് പഴിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് അയച്ച പണം എങ്ങനെ ചെലവാക്കിയെന്നു ചന്ദ്രനറിയാം. ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് വന്നിട്ടും അനങ്ങിയില്ല. ജപ്തി നോട്ടീസ് മന്ത്രവാദത്തറയില്‍ പൂജിച്ചതായും ലേഖയുടെ കുറിപ്പില്‍ പറയുന്നു. ബാങ്കിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ മറ്റു പരാമര്‍ശങ്ങളില്ല.

ചുവരില്‍ എഴുതിയ നിലയിലും കടലാസില്‍ എഴുതി ഒട്ടിച്ച നിലയിലുമായിരുന്നു ആത്മഹത്യാക്കുറിപ്പ്. സംഭവം നടന്നയുടന്‍ പോലീസ് വീട് പൂട്ടി മുദ്രവച്ചിരുന്നു. ഇന്നലെ ഫോറന്‍സിക് വിദഗ്ധര്‍ക്കൊപ്പം നടത്തിയ പരിശോധനയിലാണു ചുവരിലെ കുറിപ്പ് കണ്ടെത്തിയത്. ഉടന്‍ ചന്ദ്രനെയും കൃഷ്ണമ്മയേയും രണ്ടു ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. മൃതദേഹങ്ങള്‍ കാണിക്കാന്‍ ചന്ദ്രനെ അഞ്ചുമിനിട്ട് വീട്ടിലെത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍സുരക്ഷ ഒരുക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Post

മസാലബോണ്ട് വിവാദം കത്തുന്നു; രേഖകള്‍ എംഎല്‍എമാര്‍ക്ക് പരിശോധിക്കാമെന്ന് ധനമന്ത്രി  

Posted by - May 28, 2019, 10:52 pm IST 0
തിരുവനന്തപുരം: കിഫ് ബിമസാലബോണ്ട് സംബന്ധിച്ചരേഖകള്‍ ഏത് എം.എല്‍.എയ്ക്കും എപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാമെന്നു ധനമന്ത്രിടി.എം.തോമസ് ഐസക്. അടിയന്തര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മസാലബോണ്ട് ഉയര്‍ന്ന പലിശയ്ക്കുവില്‍ക്കുന്നതിനാല്‍…

തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ്‌  ഇപ്പോൾ നടക്കുന്നത്‌ : ജേക്കബ് തോമസ്  

Posted by - Jan 22, 2020, 05:10 pm IST 0
പാലക്കാട്: ഡിജിപിയില്‍ നിന്ന് എഡിജിപിയിലേക്ക് തരംതാഴ്ത്താനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഇപ്പോള്‍ നടക്കുന്നത്  തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണെന്നും നീതി…

പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം: മന്ത്രി മണി  

Posted by - Jul 9, 2019, 09:52 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

മുഖ്യമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞത് : സുകുമാരൻ നായർ 

Posted by - Nov 2, 2019, 03:55 pm IST 0
തിരുവനന്തപുരം:എന്‍എസ്എസിനെതിരായ മുഖ്യമന്ത്രിയുടെ  വിമര്‍ശനത്തിനെതിരെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍എസ്എസിനെ കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുന്നുവെന്ന് സുകുമാരന്‍. നിലവാരമില്ലാത്ത  അവിവേക…

ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്  

Posted by - Aug 4, 2019, 09:57 pm IST 0
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍…

Leave a comment