കെവിന്‍ കേസ്: എസ്. ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

97 0

തിരുവനന്തപുരം: കെവിന്‍വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ്. ഷിബുവിനെ സര്‍വ്വീസിലേക്കു തിരിച്ചെടുത്ത ഉത്തരവ്മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന്‌വഴിവെച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌കെവിന്റെ മാതാപിതാക്കള്‍മനുഷ്യാവകാശ കമ്മീഷനില്‍പരാതി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നഷിബുവിനെ തിരിച്ചെടുക്കാന്‍ഐ.ജി 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായേത്താടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍എസ.്‌ഐയായി തരംതാഴ്ത്തി എറണാകുളംറെയ്ഞ്ച്‌ഐ. ജിഉത്തരവിട്ടിരുന്നു.കെവിന്റെമരണമുണ്ടായത്ഷിബുവിന്റെകൃത്യവിലോപംമൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരുനടപടിയുമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെവിന്റെഅച്ഛന്‍ രാജന്‍ ജോസഫ്പറഞ്ഞിരുന്നു. അതേസമയം,എസ.്‌ഐയെ തിരിച്ചെടുത്തസംഭവം താന്‍ അറിഞ്ഞില്ലെന്ന്ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റപറഞ്ഞു. കോട്ടയം എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ.്‌ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുംബെഹ്‌റ പ്രതികരിച്ചിരുന്നു.നട്ടാശ്ശേരി സ്വദേശി കെവിന്‍ജോസഫിനെ കാണാനില്ലെന്ന്കാട്ടി അച്ഛന്‍ രാജന്‍ ജോസഫുംഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ്.ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയനീനുവിനോട് വി.ഐ.പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്.ഐ കയര്‍ത്തെന്നും പരാതിഉയര്‍ന്നു. കൊച്ചി റേഞ്ച് ഐ.ജിവിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതലഅന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ്.ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നത്.കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും,പ്രതികളെ കുറിച്ച് വിവരംനല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത്ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തിയിരുന്നു. ഉച്ചക്ക്‌നാല് മണിയോട് എസ്.പി നേരിട്ട് നിര്‍ദ്ദേശിച്ചിട്ടും തെന്മലയിലേക്ക് സംഘത്തെ വിട്ടിരുന്നുമില്ല.മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്നെന്ന് ഷിബുവിശദീകരണം നല്‍കിയിരുന്നു.കേസിലെ മുഖ്യ പ്രതി സാനുചാക്കോയില്‍ നിന്ന് കൈക്കൂലിവാങ്ങി പ്രതികളെ സഹായിച്ചഎ.എസ്. ഐ ബിജുവിനെയും പിരിച്ചു വിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ അജയകുമാറിന്റെമൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റുംറദ്ദാക്കി സസ്‌പെന്‍ഡ്‌ചെയ്തിരുന്നു. മുഖ്യമന്ത്രിയെവ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് എസ് പി മുഹമ്മദ്‌റഫീഖിനെയും അന്ന് സ്ഥലംമാറ്റിയിരുന്നു.

Related Post

പൂരം കാണണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം; പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല  

Posted by - Apr 14, 2021, 03:51 pm IST 0
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.  45 വയസു കഴിഞ്ഞവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വേദികളിലേക്കു പ്രവേശിപ്പിക്കൂ. അതല്ലെങ്കില്‍ 72 മണിക്കൂറിനു മുമ്പെങ്കിലും…

കനകമല കേസിൽ  ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ് വിധിച്ചു

Posted by - Nov 27, 2019, 03:27 pm IST 0
കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും…

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു

Posted by - Feb 15, 2020, 05:22 pm IST 0
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ മാനനഷ്ട ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted by - Nov 2, 2019, 04:09 pm IST 0
പത്തനംതിട്ട: ശബരിമലയിലെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും…

Leave a comment