ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത; അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെന്ന് ദൃക്‌സാക്ഷി  

106 0

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണ
ത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.കാറപകടം നടന്ന് പത്ത് മിനിറ്റിനുള്ളില്‍ താന്‍ അതുവഴി കടന്നു പോയെന്നും ഈ സമയത്ത്ദുരൂഹസാഹചര്യത്തില്‍രണ്ട്‌പേരെ അവിടെ കണ്ടെന്നുംകലാഭവന്‍ സോബിവെളിപ്പെടുത്തി. ഇക്കാര്യം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍തമ്പിയോട് പറഞ്ഞെങ്കിലുംഅദ്ദേഹം ഇത് ഗൗരവത്തോടെഎടുത്തില്ലെന്നും ഇപ്പോള്‍ സ്വര്‍ണകടത്ത് കേസില്‍ പ്രകാശന്‍തമ്പി പിടിയിലായതോടെയാണ് തനിക്ക് വീണ്ടും സംശയംശക്തമായതെന്നും സോബിജോര്‍ജ് മാധ്യമങ്ങളോട് പറ
ഞ്ഞു.'ബാലഭാസ്‌കറിന്റെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം 20 മുതല്‍ 25വരെ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കണ്ടത്. വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടുതള്ളിക്കൊണ്ടു മുന്നോട്ടു പോകു
ന്നുണ്ടായിരുന്നു. അപകടം കണ്ട്താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവരുടെ മുഖഭാവം താന്‍ ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും'സോബി പറഞ്ഞു. അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യംപറയാന്‍ താന്‍ തയാറാണെന്നും സോബി വ്യക്തമാക്കി.അതിനിടെ തിരുവനന്തപുരംവിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ശേഖരിച്ചു. ബാലഭാസ്‌ക്കറിന്റെപ്രോഗ്രാം കോര്‍ഡിനേറ്ററായപ്രകാശ് തമ്പിയെഡി.ആര്‍.ഐസ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ ഒളിവില്‍ കഴിയുന്നപ്രധാന പ്രതി വിഷ്ണുവാണ്ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യംചെയ്തിരുന്നത്.ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന്അച്ഛന്‍ കെ.സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ചപരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ശേഖരിച്ചത്.പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലുംബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്ബന്ധുക്കള്‍ സംശയംഉന്നയിച്ചിരുന്നു. ഇവരുമായിവിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ്ബന്ധുക്കളുടെ പരാതി.പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെപരിപാടികളുടെ കോര്‍ഡിനേഷന്‍ ജോലികള്‍ക്കിടെവിദേശയാത്രകള്‍ നടത്തിയിരുന്നതായാണ് ആരോപണം. അപകടം നടന്നദിവസം എവിടെ എത്തിഎന്ന് തിരക്കി ബാലഭാസ്‌കറിന്റെഫോണിലേക്ക് നിരന്തരംകോളുകള്‍ വന്നിരുന്നുവെന്നുംഅപകടത്തിന് ശേഷം ആശുപത്രിയില്‍ ആദ്യം എത്തിയത്പ്രകാശ് തമ്പിയാണെന്നുംബന്ധുക്കള്‍ പറയുന്നു.എന്നാല്‍ സ്വര്‍ണക്കടത്ത്‌കേസില്‍ പ്രതിസ്ഥാനത്തുള്ളപ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലായിരുന്നുവെന്നുംചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമേഇവര്‍ നടത്തിയിരുന്നുള്ളൂഎന്നുമാണ് ബാലഭാസ്‌കറിന്റെഭാര്യ ലക്ഷ്മിയുടെ പ്രതികരണം. കോര്‍ഡിനേഷന്‍ ജോലികള്‍ക്കുള്ള പ്രതിഫലവുംഇവര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലുംഇവര്‍ക്ക് യാതൊരു പങ്കുംഉണ്ടായിരുന്നില്ലെന്നും ലക്ഷ്മിബാലഭാസ്‌കറിന്റെ ഫേസ്ുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.

Related Post

ശബരിമല വിഷയം വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതാര്‍ഹമാണെന്ന്  ശശികുമാര വര്‍മ

Posted by - Feb 10, 2020, 05:20 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണെന്ന്  പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ഒമ്പതംഗ വിശാല ബെഞ്ച് പുനഃപരിശോധന നടത്തുന്നത് ഭക്തജനങ്ങള്‍ക്ക് അനുകൂലമാകുമെന്ന്…

കണിയൊരുക്കിയും കൈനീട്ടം നല്‍കിയും മലയാളികള്‍ക്കു വിഷു; കോവിഡ് ഭീതിയില്‍ ആഘോഷങ്ങള്‍ക്കു നിയന്ത്രണം  

Posted by - Apr 14, 2021, 03:33 pm IST 0
തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ലോകമെങ്ങുമുള്ള മലയാളികള്‍ കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഇന്ന് വിഷു ആഘോഷിക്കുന്നു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും,…

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി  .

Posted by - Oct 16, 2019, 05:25 pm IST 0
കല്പറ്റ: എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയിരുന്ന  അപ്പീല്‍ വത്തിക്കാന്‍ തള്ളി. എഫ്.സി.സി. സന്ന്യാസ സഭയുടെ തീരുമാനം അംഗീകരിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു

Posted by - Feb 21, 2020, 12:49 pm IST 0
തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു. ശിവരാത്രി ദിവസത്തെ പൂജ നടത്താന്‍ അനുവദിക്കാതെ സ്ത്രീകള്‍ അടക്കമുളള വിശ്വാസികളെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി.…

Leave a comment