വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഉച്ചയോടെ ഏകദേശ സൂചന; വിവി പാറ്റുകള്‍ എണ്ണിയ ശേഷം അന്തിമ ഫലം  

82 0

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തിമ ഫലം വൈകുമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകള്‍ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ടാണ് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുന്നത്.

വിവി പാറ്റുകള്‍ എണ്ണിയ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ. വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കാന്‍ അഞ്ചുമുതല്‍ ആറുമണിക്കൂര്‍ വരെ സമയമെടുക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രി പത്തുമണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിക്കാറാം മീണ് പറഞ്ഞു.ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുക. ഇവ  നറുക്കെടുപ്പിലുടെ തെരഞ്ഞെടുക്കും. റിട്ടേണിംഗ് ഓഫീസര്‍ നറുക്കെടുക്കും. അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകേ ഒന്നായാകും ഇവ എണ്ണുക. നോട്ട് എണ്ണുന്നതില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെയാകും ഇതിനായി നിയോഗിക്കുക. കനം കുറഞ്ഞ കടലാസിലാണ് വിവിപാറ്റ് രസീതുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. എണ്ണം തെറ്റാന്‍ സാധ്യതയുള്ളതുകൊണ്ട് ഓരോ മെഷീനിലേ രസീതുകളും മൂന്ന് തവണ എണ്ണും. വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീതുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവിപാറ്റുകള്‍ എണ്ണിയ ഫലമാകും പരിഗണിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

തപാല്‍ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിഗ് മെഷീനുകളും എണ്ണിത്തീരാന്‍ ശരാശരി നാല് മണിക്കൂര്‍ സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ഫലം എന്താവുമെന്ന് ധാരണ ഉണ്ടാവുമെങ്കിലും ഓരോ മണ്ഡലത്തിലേയും അഞ്ചുവീതം വിവിപാറ്റ് യന്ത്രങ്ങളുടെ രസീതുകള്‍ കൂടി എണ്ണണമെന്ന സുപ്രീം കോടതി തീരുമാനം ഉള്ളതുകൊണ്ട് ഫലം ഉടന്‍ പ്രഖ്യാപിക്കില്ല.

സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉളളത്. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. ത്രിതല സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തുക. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മതിലിന് പുറത്തുള്ള 100 മീറ്റര്‍ പരിധിയില്‍ ലോക്കല്‍ പൊലീസാവും സുരക്ഷാ ചുമതലയില്‍ ഉണ്ടാവുക. മതിനുള്ളിലും വോട്ടെണ്ണല്‍ നടക്കുന്ന ഹാളിലേയും സുരക്ഷ കേരളാ പൊലീസിന്റെ സായുധ സേന ഏറ്റെടുക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ ഗേറ്റിന്റെ സുരക്ഷ സിആര്‍പിഎഫിനാണ്. 16 കമ്പനി സിആര്‍പിഎഫിന്‌റെ സേവനം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കേന്ദ്രസേനയെ കിട്ടിയാല്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Related Post

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

Posted by - Sep 7, 2019, 09:14 pm IST 0
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന  സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്തീരുമാനിച്ചത് . ഇരു…

ക്രിമിനല്‍ കേസുള്ള എംപിമാരുടെ ഭാവി സുപ്രീംകോടതി തീരുമാനിക്കും  

Posted by - May 27, 2019, 11:19 pm IST 0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപല സ്ഥാനാര്‍ത്ഥികളുടേയുംഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനല്‍ കേസുകള്‍ സംന്ധിച്ച വിവരങ്ങള്‍പരസ്യപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയവരുടെ കാര്യത്തില്‍സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. പലരുംഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന്‌സംസ്ഥാന മുഖ്യ…

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി    

Posted by - Nov 20, 2019, 01:54 pm IST 0
ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ ശബരിമലയുമായി…

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കും, കേസ് 7 അംഗ ബെഞ്ചിന് വിട്ടു 

Posted by - Nov 14, 2019, 11:24 am IST 0
ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ്  നിര്‍ണായക വിധി. ശബരിമല വിഷയം വിശാല 7…

Leave a comment