ന്യൂഡല്‍ഹി: മുംബൈയില്‍ഇരുപത്തിമൂന്നുകാരിയായഡോക്ടര്‍ ജീവനൊടുക്കിയത്മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഡോക്ടറുടെഅമ്മ ആരോപിച്ചു. മുംബൈബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ 22-നാണു ഡോ. പായല്‍ സല്‍മാന്‍ തട്‌വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാര്‍തന്നെ നിരന്തരം ജാതീയമായിഅധിക്ഷേപിച്ചിരുന്നുവെന്നുമരണത്തിനു മുമ്പ് പായല്‍ആരോപിച്ചിരുന്നു. തുടര്‍ന്ന്‌ഡോ. ഹേമ അഹൂജ, ഡോ.ഭക്തി മെഹല്‍, ഡോ. അങ്കിതഖണ്ഡില്‍വാള്‍ എന്നിവരുടെഅംഗത്വം മഹാരാഷ്ട്ര റസിഡന്റ് ഡോക്‌ടേഴ്‌സ് റദ്ദാക്കി. ഇവര്‍മൂവരും ഇപ്പോള്‍ ഒളിവിലാണ്.പ്രതികളെന്ന് സംശയിക്കുന്നഡോക്ടര്‍മാര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത്അന്വേഷണം ആരംഭിച്ചതായിസീനിയര്‍ പൊലീസ് ഓഫിസര്‍ദീപക് കുണ്ഡല്‍ അറിയിച്ചു.എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍തടയുന്നതിനായി ഏര്‍പ്പെടുത്തിയ ജാമ്യമില്ലാ വകുപ്പുകളുംഇവര്‍ക്കെതിരെ ചുമത്തപ്പെടും.നിരന്തരമായ അധിക്ഷേപങ്ങള്‍ക്കെതിരെ തന്റെ മകള്‍മാനേജുമെന്റിന് പരാതിനല്‍കിയിരുന്നെങ്കിലും അത്പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നാണ് തട്‌വിയുടെഅമ്മ പറഞ്ഞത്.' എന്നോട്‌ഫോണില്‍ സംസാരിക്കുമ്പോഴൊക്കെ ഒരു ഗോത്ര വിഭാഗത്തില്‍ നിന്ന് വന്നതിനാല്‍മൂന്ന് ഡോക്ടര്‍മാര്‍ അവളെജാതീയമായി അധിക്ഷേപിക്കുന്ന കാര്യം പറയും. അവര്‍നിരന്തരം അവളെ പീഡിപ്പിച്ചിരുന്നു. എന്റെ മകള്‍ക്ക് നീതിലഭിക്കണം',- തട്‌വിയുടെ അമ്മഅബേദ പറഞ്ഞു.എന്നാല്‍ അബേദയുടെആരോപണങ്ങള്‍ ആശുപത്രിഅധികൃതര്‍ നിഷേധിച്ചു. ഈവിഷയത്തില്‍ ആരില്‍നിന്നുംപരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിവൈഎല്‍ നായര്‍ആശുപത്രി ഡീന്‍ രമേശ് ബര്‍മല്‍പറയുന്നത്. ആശുപത്രി ഒരുറാഗിങ് വിരുദ്ധ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ തട്‌വിയുടെ അമ്മ മാനേജുമെന്റിന് പരാതി നല്‍കിയിരുന്നെന്നും കൃത്യസമയത്ത്ഇടപെട്ടിരുന്നെങ്കില്‍ തട്‌വിയുടെജീവനും പ്രതിചേര്‍ക്കപ്പെട്ട മൂന്ന്‌ഡോക്ടര്‍മാരുടെ ഭാവിയും രക്ഷിക്കാമായിരുന്നെന്ന് തട്‌വിയുടെ സഹപ്രവര്‍ത്തക പറഞ്ഞു.
