ന്യൂഡല്‍ഹി: മുംബൈയില്‍ഇരുപത്തിമൂന്നുകാരിയായഡോക്ടര്‍ ജീവനൊടുക്കിയത്മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഡോക്ടറുടെഅമ്മ ആരോപിച്ചു. മുംബൈബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ 22-നാണു ഡോ. പായല്‍ സല്മാന് തട്വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാര്‍തന്നെ നിരന്തരം ജാതീയമായിഅധിക്ഷേപിച്ചിരുന്നുവെന്നുമരണത്തിനു മുമ്പ് പായല്‍ആരോപിച്ചിരുന്നു. തുടര്‍ന്ന്ഡോ. ഹേമ അഹൂജ, ഡോ.ഭക്തി മെഹല്‍, ഡോ. അങ്കിതഖണ്ഡില്വാള് എന്നിവരുടെഅംഗത്വം മഹാരാഷ്ട്ര റസിഡന്റ് ഡോക്ടേഴ്സ് റദ്ദാക്കി. ഇവര്മൂവരും ഇപ്പോള്‍ ഒളിവിലാണ്.പ്രതികളെന്ന് സംശയിക്കുന്നഡോക്ടര്മാര്ക്കെതിരെ എഫ്.ഐ.ആര് ഫയല്‍ ചെയ്ത്അന്വേഷണം ആരംഭിച്ചതായിസീനിയര് പൊലീസ് ഓഫിസര്ദീപക് കുണ്ഡല് അറിയിച്ചു.എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്തടയുന്നതിനായി ഏര്‍പ്പെടുത്തിയ ജാമ്യമില്ലാ വകുപ്പുകളുംഇവര്ക്കെതിരെ ചുമത്തപ്പെടും.നിരന്തരമായ അധിക്ഷേപങ്ങള്‍ക്കെതിരെ തന്റെ മകള്മാനേജുമെന്റിന് പരാതിനല്‍കിയിരുന്നെങ്കിലും അത്പരിഗണിക്കാന് അവര്‍ തയ്യാറായില്ലെന്നാണ് തട്വിയുടെഅമ്മ പറഞ്ഞത്.' എന്നോട്ഫോണില് സംസാരിക്കുമ്പോഴൊക്കെ ഒരു ഗോത്ര വിഭാഗത്തില്‍ നിന്ന് വന്നതിനാല്മൂന്ന് ഡോക്ടര്‍മാര്‍ അവളെജാതീയമായി അധിക്ഷേപിക്കുന്ന കാര്യം പറയും. അവര്‍നിരന്തരം അവളെ പീഡിപ്പിച്ചിരുന്നു. എന്റെ മകള്‍ക്ക് നീതിലഭിക്കണം',- തട്വിയുടെ അമ്മഅബേദ പറഞ്ഞു.എന്നാല്‍ അബേദയുടെആരോപണങ്ങള് ആശുപത്രിഅധികൃതര്‍ നിഷേധിച്ചു. ഈവിഷയത്തില്‍ ആരില്നിന്നുംപരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിവൈഎല്‍ നായര്ആശുപത്രി ഡീന്‍ രമേശ് ബര്മല്പറയുന്നത്. ആശുപത്രി ഒരുറാഗിങ് വിരുദ്ധ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ തട്വിയുടെ അമ്മ മാനേജുമെന്റിന് പരാതി നല്‍കിയിരുന്നെന്നും കൃത്യസമയത്ത്ഇടപെട്ടിരുന്നെങ്കില് തട്വിയുടെജീവനും പ്രതിചേര്‍ക്കപ്പെട്ട മൂന്ന്ഡോക്ടര്മാരുടെ ഭാവിയും രക്ഷിക്കാമായിരുന്നെന്ന് തട്വിയുടെ സഹപ്രവര്‍ത്തക പറഞ്ഞു.
Related Post
സമാധാന സന്ദേശവുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം രൂക്ഷമാകുന്നതിനിടെ സമാധാനത്തിന്റെ സന്ദേശവുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ചിന്തയുടെ കേന്ദ്രമെന്നും എല്ലായ്പ്പോഴും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട്…
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ തീരുമാനം
ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ…
ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി
കൊച്ചി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി.850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്സിഡി ലഭിക്കുന്നവർക്ക്…
വീട്ടുഭക്ഷണം ജയിലില്‍ അനുവധിക്കില്ലെന്ന് ചിദംബരത്തോട് കോടതി
ന്യു ഡല്‍ഹി : വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്കി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്ക്കും…
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
അഗര്‍ത്തല: ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. ത്രിപുരയിലെ ധാലിയില്‍ ഗണ്ടചന്ദ്ര അമര്‍പുര്‍ റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസും പ്രദേശവാസികളും…
Recent Posts
- മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം
- ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു
- മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു
- കോവിഡ്: രണ്ടാം തരംഗത്തില്‍ നടുങ്ങി രാജ്യം; പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തും
- രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന് ഫിലിപ്പിനും രാഗേഷിനും സാധ്യത