ന്യൂദൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് സായുധ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. “ഇന്ത്യൻ ആർമിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുക” എന്ന ലക്ഷ്യത്തോടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും , ഓഗസ്റ്റ് 17 ന് സായുധസേന രാത്രി കശ്മീരിലെ വീടുകളിൽ പ്രവേശിച്ച് അവരെ കൊള്ളയടിച്ചുവെന്നും ട്വീറ്ററുകളിലൂടെ റാഷിദ് അവകാശപ്പെട്ടു.
