അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി  

126 0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ചമുന്‍ എം.പിയും എം.എല്‍.എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നുപുറത്താക്കി. പാര്‍ട്ടിയുടേയുംപ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചുംവരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെവാര്‍ത്താക്കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോടു വിശദീകരണം തേടിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ്അബ്ദുള്ളക്കുട്ടി നല്‍കിയത്.പാര്‍ട്ടിയുടെ അന്തസിനെയും
അച്ചടക്കത്തെയും ബാധിക്കുന്നതരത്തില്‍ മാധ്യമങ്ങളിലൂടെ
അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയാണെന്നുംകെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയകുറിപ്പില്‍ പറയുന്നു.മോദിയുടെ വികസന നയെത്ത പുകഴ്ത്തിയുള്ള ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കെ.പി.സി.സിപ്രസിഡന്റിന് അബ്ദുള്ളക്കുട്ടിവിശദീകരണം നല്‍കിയത്.ആരുടെയും കാലു പിടിച്ചോ ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോഅല്ല കണ്ണൂരിലും തലശ്ശേരിയിലുംമല്‍സരിക്കാന്‍ അവസരംകിട്ടിയത്.ഗുജറാത്ത് വികസന മാതൃക
സംബന്ധിച്ച തന്റെ മുന്‍ പ്രസ്താവന തിരുത്താന്‍ 2009ലെകണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തു കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നു. അന്നും തിരുത്തിയിട്ടില്ല.വന്‍ ഭൂരിപക്ഷത്തോടെയാണ്ആ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ളനിലപാടാണ് തന്റേതെന്നും
മറുപടിയായി അബ്ദുള്ളക്കുട്ടിപറഞ്ഞിരുന്നു.മോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജന്‍ഡയുടേയും അംഗീകാരമാണ്തിരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്. മോദിയുടെനേട്ടങ്ങളെ അക്കമിട്ട് നിരത്തിയഅദ്ദേഹം, വിമര്‍ശിക്കുന്നവര്‍ഇക്കാര്യങ്ങള്‍ മറക്കരുതെന്നുംകുറിച്ചു.അറിയാവുന്ന ഏക മേഖലരാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഭാവികാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു.വികസനം, വിശ്വാസം, അക്രമരാഷ്ട്രീയം, ഹര്‍ത്താല്‍ എന്നീ വിഷയങ്ങളില്‍ എക്കാലവും ഉറച്ചനിലപാടാണ് സ്വീകരിച്ചത്. അതില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കും.ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ചു പറഞ്ഞതിനുപണ്ടു സി.പി.എം പുറത്താക്കി.അതേ സി.പി.എമ്മിന്റെ സര്‍ക്കാര്‍ പിന്നീട് വികസനകാര്യത്തില്‍എടുത്ത സമീപനം കേരളംകണ്ടതാണ്. ഇന്നു പറഞ്ഞ കാര്യങ്ങള്‍ നാളെ കോണ്‍ഗ്രസിനുംബോധ്യപ്പെടും. മോദിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചിട്ടില്ല, വികസനം ഒഴികെയുള്ള ഒരു കാര്യത്തിലും മോദിയെ അനുകൂലിച്ചിട്ടുമില്ല. പിന്നെന്തിനാണുമോദി സ്തുതിയെന്ന് ആരോപിക്കുന്നതെന്നു മനസിലാകുന്നില്ല. ഇത്രയും വലിയ പരാജയംദേശീയതലത്തില്‍ സംഭവിച്ചിട്ടും പ്രവര്‍ത്തകരുടെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നേതൃത്വംതയാറാകാത്തതില്‍ ദുഃഖവുംനിരാശയുമുണ്ട്. പുറത്താക്കിയകോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Related Post

ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

Posted by - Apr 17, 2018, 06:13 pm IST 0
ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് : എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

Posted by - May 20, 2018, 09:42 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. എസ്.എന്‍.ഡി.പി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനാകും എസ്.എന്‍.ഡി.പി…

നേതാക്കളുടെ ആക്രമണ ഭീഷണി:  ബിജെപി പ്രവര്‍ത്തക പോലീസില്‍ സംരക്ഷണം തേടി

Posted by - May 4, 2018, 10:12 am IST 0
മരട്: നേതാക്കളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക പോലീസ് സംരക്ഷണം തേടി. കാശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ…

രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

Posted by - Apr 10, 2019, 02:28 pm IST 0
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം…

Leave a comment