കള്ളവോട്ട്: വിവാദം തണുപ്പിക്കാന്‍ ഇരുമുന്നണികളും; തെരഞ്ഞെടുപ്പുഫലം എതിരായാല്‍ അടുത്ത അങ്കം

257 0

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ ഇരുമുന്നണികളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തിവന്നിരുന്ന പോരാട്ടത്തിന്റെ മുഖം മാറുന്നു. ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ ഏകപക്ഷീയമായി സിപിഎം കള്ളവോട്ട് നടത്തുന്നു എന്ന യുഡിഎഫ് ആക്ഷേപത്തിന്റെ മുനയൊടിഞ്ഞു. പരസ്പരം ചെളിവാരിയെറിയാതെ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം. വോട്ടെണ്ണിക്കഴിഞ്ഞ് ഫലം എതിരായാല്‍ മാത്രം ഇനി കള്ളവോട്ട് വിഷയം സജീവമാക്കാമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ ആലോചന

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കണ്ണൂരിലും കാസര്‍കോടും  സിപിഎമ്മിനെതിരെയും തിരിച്ചും കള്ളവോട്ട് ആരോപണം ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് പാര്‍ട്ടി വെട്ടിലായത്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൂടി എത്തിയതോടെ പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലായി. തുടര്‍ന്നാണ് എതിരാളികള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ തേടിപ്പിടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിപിഎം എത്തിച്ചത്. കല്യാശേരിയില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതോടെ എല്‍ഡിഎഫ് ഏകപക്ഷീയമായി കള്ളവോട്ട് ചെയ്യുന്നുവെന്ന യുഡിഎഫ് ആരോപണത്തിന്റെ മുനയൊടിഞ്ഞു. കള്ളവോട്ട് നടന്നെങ്കിലും കണ്ണൂരില്‍ സുധാകരന്‍ ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

രണ്ടു മുന്നണികളിലെയും മൂന്ന് വീതം പേര്‍ കള്ളവോട്ട് ചെയ്തു എന്നാണ് കമ്മീഷന്‍ ഇതുവരെ കണ്ടെത്തിയത്. എല്‍ഡിഎഫും യുഡിഎഫും എതിരാളികളുടെ കൂടുതല്‍ കള്ളവോട്ട് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും വിവാദം തല്‍കാലം തണുപ്പിച്ച് നിര്‍ത്താനാകും മുന്നണികളുടെ ശ്രമം.

കാസര്‍ഗോഡ് മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കല്യാശേരിയില്‍ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ബുത്തിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത്. മുഹമ്മദ് ഫയാസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നീ ലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുക്കും. സംഭവത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. ഇതില്‍ ഒരാളുടെ കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ഇയാള്‍ക്കെതിരെ തുടര്‍ അന്വേഷണം നടത്തും. യു.ഡി.എഫ് ബൂത്ത് ഏജന്റ് പറഞ്ഞിട്ടാണ് കള്ളവോട്ട് ചെയ്തതെന്ന് ഒരാള്‍ മൊഴി നല്‍കി.

Related Post

ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികള്‍ വികസനത്തിലെത്തും

Posted by - Feb 3, 2020, 08:16 pm IST 0
ഡല്‍ഹി: എ എ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം പടര്‍ന്ന പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. അതേസമയം…

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന  

Posted by - Oct 27, 2019, 11:29 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം  വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന. ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ വെച്ച്…

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST 0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി…

സീറ്റ് നിഷേധം: മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്തു  

Posted by - Mar 14, 2021, 12:40 pm IST 0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ…

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ മാണിയുടെ സഹായം വേണ്ട : കാനം

Posted by - Apr 27, 2018, 07:25 am IST 0
കൊല്ലം:  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളത് യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ…

Leave a comment