മക്കള്‍ക്കു സീറ്റ് ഉറപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു തിടുക്കം; പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രൂക്ഷവിമര്‍ശനം  

206 0

ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍രാഹുല്‍ ഗാന്ധി രംഗത്തെത്തി.മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍സീറ്റിനായി വാശിപിടിച്ചുവെന്ന്‌രാഹുല്‍പ്രവര്‍ത്തക സമിതിയോഗത്തില്‍ കുറ്റപ്പെടുത്തി.പ്രാദേശിക നേതാക്കളെവളര്‍ത്തിക്കൊണ്ടു വരാന്‍കോണ്‍ഗ്രസ് ശ്രമിക്കണമെന്ന്‌ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ഗെഹ് ലോത്തും മദ്ധ്യപ്രദേശ്മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു.ഈ നേതാക്കളുടെ ആവശ്യംഅംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും അദ്ദേഹംപറഞ്ഞു.മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരേത്തയും അദ്ദേഹം പേരെടുത്തുവിമര്‍ശിച്ചു. ശിവഗംഗയില്‍മകന്‍ കാര്‍ത്തി ചിദംബരമാണ്മത്സരിച്ചത്. ബി.ജെ.പിക്കുംനരേന്ദ്ര മോദിക്കുമെതിരെതാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടിനേതാക്കള്‍ തയ്യാറായില്ലെന്നുംരാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം,തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടപരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതിലുറച്ചു നില്‍ക്കുന്ന രാഹുലിനെപിന്തുണച്ച് സഹോദരിയുംഎ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിരംഗത്തെത്തി. എന്നാല്‍, വിഷയത്തില്‍ തീരുമാനമെടുക്കാന്‍പാര്‍ട്ടിക്ക് അല്‍പംകൂടി സമയംകൊടുക്കണമെന്നും പ്രിയങ്കഅഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്‌വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം രാഹുലിന്റെരാജി സന്നദ്ധത കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേന തള്ളിയിരുന്നു.തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ സമഗ്രഅഴിച്ചുപണിക്ക് പ്രവര്‍ത്തകസമിതി രാഹുലിനെത്തന്നെചുമതലപ്പെടുത്തി.അപ്രതീക്ഷിതമായി ഏല്‍ക്കേണ്ടിവന്നവലിയ പരാജയമുയര്‍ത്തുന്ന വെല്ലുവിളിയുടെ ഘട്ടത്തില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കാനും,വഴികാട്ടാനും അദ്ധ്യക്ഷപദവിയില്‍രാഹുലിന്റെ സാന്നിദ്ധ്യംഅനിവാര്യമെന്ന് വിലയിരുത്തിയാണ് മൂന്നു മണിക്കൂര്‍ നീണ്ടപ്രവര്‍ത്തക സമിതി യോഗംരാഹുലിന്റെ രാജിസന്നദ്ധതതള്ളിയത്.പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുമെന്ന്‌സമിതി പാസാക്കിയ പ്രമേയത്തില്‍ പരാമര്‍ശമുïെങ്കിലും,അതിന് പ്രത്യേക സമിതിയെനിയോഗിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍, യുവജനങ്ങള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍തുടങ്ങി എല്ലാ വിഭാഗങ്ങളുടെയുംപ്രശ്‌നങ്ങള്‍ എറ്റെടുത്ത് മുേന്നാട്ടു പോകാന്‍ രാഹുലിന്റെനേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണ്. കോണ്‍ഗ്രസ് ക്രിയാത്മകപ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച രാവിലെഎ.ഐ.സി.സി ആസ്ഥാനത്തുചേര്‍ന്ന യോഗം വ്യക്തമാക്കി.

Related Post

Posted by - Dec 3, 2019, 10:15 am IST 0
മുംബൈ : തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ.  മഹാരാഷ്ട്രയിൽ…

വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted by - Nov 18, 2018, 11:43 am IST 0
തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ…

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST 0
ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക…

നിലപാടില്‍മാറ്റമില്ലാതെ ജയരാജന്‍; ആന്തൂരില്‍ ശ്യാമളയ്ക്ക് തെറ്റുപറ്റി  നസീറിനു പൂര്‍ണപിന്തുണ  

Posted by - Jun 28, 2019, 06:46 pm IST 0
കണ്ണൂര്‍: ആന്തൂരില്‍ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടി സംസ്ഥാന നേതൃത്വം ജയരാജനെ തിരുത്താന്‍ ശ്രമിച്ചിട്ടും തന്റെ നിലപാട് മാറ്റമില്ലെന്ന കൃത്യമായ സന്ദേശവുമായി വീണ്ടും കണ്ണുര്‍ മുന്‍…

ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികള്‍ വികസനത്തിലെത്തും

Posted by - Feb 3, 2020, 08:16 pm IST 0
ഡല്‍ഹി: എ എ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം പടര്‍ന്ന പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. അതേസമയം…

Leave a comment