മക്കള്‍ക്കു സീറ്റ് ഉറപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു തിടുക്കം; പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രൂക്ഷവിമര്‍ശനം  

221 0

ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍രാഹുല്‍ ഗാന്ധി രംഗത്തെത്തി.മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍സീറ്റിനായി വാശിപിടിച്ചുവെന്ന്‌രാഹുല്‍പ്രവര്‍ത്തക സമിതിയോഗത്തില്‍ കുറ്റപ്പെടുത്തി.പ്രാദേശിക നേതാക്കളെവളര്‍ത്തിക്കൊണ്ടു വരാന്‍കോണ്‍ഗ്രസ് ശ്രമിക്കണമെന്ന്‌ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ഗെഹ് ലോത്തും മദ്ധ്യപ്രദേശ്മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു.ഈ നേതാക്കളുടെ ആവശ്യംഅംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും അദ്ദേഹംപറഞ്ഞു.മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരേത്തയും അദ്ദേഹം പേരെടുത്തുവിമര്‍ശിച്ചു. ശിവഗംഗയില്‍മകന്‍ കാര്‍ത്തി ചിദംബരമാണ്മത്സരിച്ചത്. ബി.ജെ.പിക്കുംനരേന്ദ്ര മോദിക്കുമെതിരെതാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടിനേതാക്കള്‍ തയ്യാറായില്ലെന്നുംരാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം,തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടപരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതിലുറച്ചു നില്‍ക്കുന്ന രാഹുലിനെപിന്തുണച്ച് സഹോദരിയുംഎ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിരംഗത്തെത്തി. എന്നാല്‍, വിഷയത്തില്‍ തീരുമാനമെടുക്കാന്‍പാര്‍ട്ടിക്ക് അല്‍പംകൂടി സമയംകൊടുക്കണമെന്നും പ്രിയങ്കഅഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്‌വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം രാഹുലിന്റെരാജി സന്നദ്ധത കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേന തള്ളിയിരുന്നു.തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ സമഗ്രഅഴിച്ചുപണിക്ക് പ്രവര്‍ത്തകസമിതി രാഹുലിനെത്തന്നെചുമതലപ്പെടുത്തി.അപ്രതീക്ഷിതമായി ഏല്‍ക്കേണ്ടിവന്നവലിയ പരാജയമുയര്‍ത്തുന്ന വെല്ലുവിളിയുടെ ഘട്ടത്തില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കാനും,വഴികാട്ടാനും അദ്ധ്യക്ഷപദവിയില്‍രാഹുലിന്റെ സാന്നിദ്ധ്യംഅനിവാര്യമെന്ന് വിലയിരുത്തിയാണ് മൂന്നു മണിക്കൂര്‍ നീണ്ടപ്രവര്‍ത്തക സമിതി യോഗംരാഹുലിന്റെ രാജിസന്നദ്ധതതള്ളിയത്.പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുമെന്ന്‌സമിതി പാസാക്കിയ പ്രമേയത്തില്‍ പരാമര്‍ശമുïെങ്കിലും,അതിന് പ്രത്യേക സമിതിയെനിയോഗിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍, യുവജനങ്ങള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍തുടങ്ങി എല്ലാ വിഭാഗങ്ങളുടെയുംപ്രശ്‌നങ്ങള്‍ എറ്റെടുത്ത് മുേന്നാട്ടു പോകാന്‍ രാഹുലിന്റെനേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണ്. കോണ്‍ഗ്രസ് ക്രിയാത്മകപ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച രാവിലെഎ.ഐ.സി.സി ആസ്ഥാനത്തുചേര്‍ന്ന യോഗം വ്യക്തമാക്കി.

Related Post

സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അസം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കും: അഖിലേഷ് യാദവ്

Posted by - Sep 15, 2019, 11:31 am IST 0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തിൽ വന്നാൽ റാംപൂർ എംപി ആസാം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന്   അഖിലേഷ് യാദവ് പറഞ്ഞു. ശ്രീ അസം ഖാന്റെ…

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: കേന്ദ്രനേതൃത്വത്തിന് അതൃപ്തി; സുരേന്ദ്രന്‍ മലക്കം മറിഞ്ഞു  

Posted by - Mar 5, 2021, 04:14 pm IST 0
പത്തനംതിട്ട: ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു…

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST 0
ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി…

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Jul 18, 2018, 08:47 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍…

രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന്‍ ഫിലിപ്പിനും രാഗേഷിനും സാധ്യത  

Posted by - Apr 14, 2021, 04:51 pm IST 0
തിരുവനന്തപുരം:  രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തീയതിയുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ഇടതുമുന്നണിക്ക് ഉറപ്പായ രണ്ടു സീറ്റുകളും സിപിഎം തന്നെ ഏറ്റെടുക്കാനാണു സാധ്യത. നിലവില്‍ സിപിഐക്ക്…

Leave a comment